തന്മാത്ര, ബ്ലെസ്സി, പിതൃ-പുത്ര ബന്ധം
വളരെ വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ടുഡെയിൽ തെലുഗിലെ പ്രശസ്തയായ ഒരു കഥാകാരിയുടെ ഒരു കഥ അച്ചടിച്ചു വന്നു. കഥയുടെ പേരും എഴുത്തുകാരിയുടെ പേരും ഓർക്കുന്നില്ല. കഥയുടെ പ്രമേയം അച്ഛനും മകളും തമ്മിലുള്ള ബന്ധം.വ്യക്തമായിപ്പറഞ്ഞാൽ ബന്ധമില്ലായ്മ. തന്നെ ഒരിക്കലും സ്പർശിക്കാത്ത ഒരു അച്ഛനെപ്പറ്റിയുള്ളതായിരുന്നു ആ കഥ. ഒരു പക്ഷെ 60 കളിലെയും 70 കളിലെയും ഒരു പ്രോട്ടോടൈപ്പ് തന്ത. അതുകൊണ്ടു തന്നെ ഇന്ത്യനവസ്ഥയിൽ ആ കഥയ്ക്ക് പ്രസക്തിയുണ്ട്.
ബ്ലെസ്സിയുടെ സിനിമ കണ്ടപ്പോൾ മറവിരോഗത്തെക്കാൾ ആകർഷിച്ചത് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന പിതൃ-പുത്ര ബന്ധമാണ്. 60 കളിലെയും 70 കളിലെയും അച്ഛന്മാരിൽ നിന്നും 2000 ത്തിലെ അച്ഛനിലെത്തുമ്പോൾ കാണാൻ കഴിയുന്ന ബന്ധം എന്ന് നമുക്ക് പൂർണമായും പറയാൻ പറ്റില്ല. കാരണം ബ്ലെസ്സിയുടെ സിനിമ പലപ്പോഴും ഒരു ഫീൽ ഗുഡ് ഫാക്റ്ററിന്റെ ഉപരിപ്ലവതയ്ക്ക് അപ്പുറത്തേയ്ക്ക് പോകുന്നില്ല. അതേസമയം ബന്ധങ്ങളിലുണ്ടായ മാറ്റത്തെപ്പറ്റി നമ്മളെ തീർച്ചയായും ഈ സിനിമ ഓർമ്മപ്പെടുത്തും. കൂട്ടത്തിൽ പറയട്ടെ നല്ല വായനക്കാരൻ ആയിരുന്ന എന്റെ ജ്യേഷ്ഠൻ ഗൽഫിൽ പോയതോടെ വായന പകുതിയായി കുറഞ്ഞു, പുള്ളിക്കു ഒരു മകനുണ്ടായതോടുകൂടി അതു പൂർണമായും നിന്നു. പുള്ളിയുടെ ഇപ്പോഴത്തെ പ്രധാന ഹോബി സ്വന്തം മകനെ കളിപ്പിച്ചിരിക്കലാണ്. അച്ഛൻ-മകൻ ബന്ധങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാണിതു ഇവിടെ പറഞ്ഞത്.
മലയാള സമാന്തര സിനിമകളുടെ പട്ടികയിൽ ചേർക്കാൻ യോഗ്യതയുള്ള ഒരു സിനിമ ഒന്നും അല്ല തന്മാത്ര. എന്നാൽ സമാന്തര സിനിമയിൽ കണ്ണി ചേർക്കാൻ പറ്റിയ ഒരു ഭാവി സിനിമയുടെ അടിയൊഴുക്കുകൾ ഈ സിനിമയിൽ നിന്നും കണ്ടെത്താൻ പറ്റും. അതു കേരള സമൂഹത്തിൽ മാറിക്കൊണ്ടിരിക്കുന്ന പിതൃ-പുത്ര ബന്ധങ്ങളെ സൂക്ഷ്മമായി നോക്കിക്കാണാൻ കഴിവുള്ള ഒരു സംവിധായകനിൽ നിന്നുമായിരിക്കും ഉണ്ടാകുക.
ഇങ്ങിനെയൊക്കെ ആണെങ്കിലും മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങുന്ന പൊറാട്ടു സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം ആണ് തന്മാത്ര. കൂടതെ മോഹൻലാൽ എന്ന വലിയ നടനെ അതിന്റെ എല്ലാവിധ നിഷ്കളങ്കതയോടും സൌകുമാര്യത്തോടും തിരിച്ചു നൽകുകയും ചെയ്യുന്ന സിനിമ.
(കൂട്ടത്തിൽ ചോദിക്കട്ടെ, ഒരു ടിപ്പിക്കൽ മലയാളിയെ ഏറ്റവും ചാരുതയോടു കൂടി സ്ക്രീനിൽ അവതരിപ്പിച്ച നടൻ ബാലചന്ദ്രമേനോൻ(പണ്ടത്തെ) അല്ലെ?, )
ബ്ലെസ്സിയുടെ സിനിമ കണ്ടപ്പോൾ മറവിരോഗത്തെക്കാൾ ആകർഷിച്ചത് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന പിതൃ-പുത്ര ബന്ധമാണ്. 60 കളിലെയും 70 കളിലെയും അച്ഛന്മാരിൽ നിന്നും 2000 ത്തിലെ അച്ഛനിലെത്തുമ്പോൾ കാണാൻ കഴിയുന്ന ബന്ധം എന്ന് നമുക്ക് പൂർണമായും പറയാൻ പറ്റില്ല. കാരണം ബ്ലെസ്സിയുടെ സിനിമ പലപ്പോഴും ഒരു ഫീൽ ഗുഡ് ഫാക്റ്ററിന്റെ ഉപരിപ്ലവതയ്ക്ക് അപ്പുറത്തേയ്ക്ക് പോകുന്നില്ല. അതേസമയം ബന്ധങ്ങളിലുണ്ടായ മാറ്റത്തെപ്പറ്റി നമ്മളെ തീർച്ചയായും ഈ സിനിമ ഓർമ്മപ്പെടുത്തും. കൂട്ടത്തിൽ പറയട്ടെ നല്ല വായനക്കാരൻ ആയിരുന്ന എന്റെ ജ്യേഷ്ഠൻ ഗൽഫിൽ പോയതോടെ വായന പകുതിയായി കുറഞ്ഞു, പുള്ളിക്കു ഒരു മകനുണ്ടായതോടുകൂടി അതു പൂർണമായും നിന്നു. പുള്ളിയുടെ ഇപ്പോഴത്തെ പ്രധാന ഹോബി സ്വന്തം മകനെ കളിപ്പിച്ചിരിക്കലാണ്. അച്ഛൻ-മകൻ ബന്ധങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാണിതു ഇവിടെ പറഞ്ഞത്.
മലയാള സമാന്തര സിനിമകളുടെ പട്ടികയിൽ ചേർക്കാൻ യോഗ്യതയുള്ള ഒരു സിനിമ ഒന്നും അല്ല തന്മാത്ര. എന്നാൽ സമാന്തര സിനിമയിൽ കണ്ണി ചേർക്കാൻ പറ്റിയ ഒരു ഭാവി സിനിമയുടെ അടിയൊഴുക്കുകൾ ഈ സിനിമയിൽ നിന്നും കണ്ടെത്താൻ പറ്റും. അതു കേരള സമൂഹത്തിൽ മാറിക്കൊണ്ടിരിക്കുന്ന പിതൃ-പുത്ര ബന്ധങ്ങളെ സൂക്ഷ്മമായി നോക്കിക്കാണാൻ കഴിവുള്ള ഒരു സംവിധായകനിൽ നിന്നുമായിരിക്കും ഉണ്ടാകുക.
ഇങ്ങിനെയൊക്കെ ആണെങ്കിലും മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങുന്ന പൊറാട്ടു സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം ആണ് തന്മാത്ര. കൂടതെ മോഹൻലാൽ എന്ന വലിയ നടനെ അതിന്റെ എല്ലാവിധ നിഷ്കളങ്കതയോടും സൌകുമാര്യത്തോടും തിരിച്ചു നൽകുകയും ചെയ്യുന്ന സിനിമ.
(കൂട്ടത്തിൽ ചോദിക്കട്ടെ, ഒരു ടിപ്പിക്കൽ മലയാളിയെ ഏറ്റവും ചാരുതയോടു കൂടി സ്ക്രീനിൽ അവതരിപ്പിച്ച നടൻ ബാലചന്ദ്രമേനോൻ(പണ്ടത്തെ) അല്ലെ?, )
